പോര്‍ട്ട് എലിസബത്ത്നെല്സണ് മണ്ടേല ബേയില്‍ ആക്രമണങ്ങളുടെ ചിലിയന്‍ തിരമാലകള്‍. പ്രതിരോധ
ഫുട്ബോളിന്‍റെ ആശാന്‍മാരായ ഇറ്റലിയെ കടത്തിവെട്ടിയ മികവുമായി
സ്വിറ്റ്സര്‍ലന്‍ഡ്. ഒടുവില്‍ 75ാം മിനിറ്റില്‍ മാര്‍ക് ഗൊണ്‍സാലസ്
ഹോഫ്മാന്‍റെ ഹെഡറിലൂടെ ചിലിക്കു വിജയഗോള്‍. സ്പെയ്ന്‍ കൂടി ഉള്‍പ്പെട്ട
എച്ച് ഗ്രൂപ്പില്‍ രണ്ട് ജയവുമായി ചിലി അടുത്ത റൗണ്ടി ലേക്ക്
ഉറ്റുനോക്കുന്നു.
ലോകകപ്പില്‍ തുടര്‍ച്ചയായി ഗോള്‍ വഴങ്ങാതെ നിന്ന ടീമെ ന്ന റെക്കോഡും
മത്സരത്തിനി ടെ സ്വിറ്റ്സര്‍ലന്‍ഡ് സ്വന്തമാ ക്കി. 1994 ലെ ലോകകപ്പ് മുത
ല്‍ ഇന്നലെ ചിലിക്കെതിരേ ഗോ ള്‍ വഴങ്ങുന്നതു വരെ 557 മിനിറ്റാണ് സ്വിസ്
വല സുരക്ഷിതമായി കിടന്നത്. 1986 മുതല്‍ 1990 വരെ 550 മിനിറ്റ് ഗോള്‍
വഴങ്ങാതെ പിടിച്ചു നിന്ന ഇറ്റലിയുടെ റെക്കോഡ് പഴങ്കഥയായി.
3-3-1-3 ഫോര്‍മേഷന്‍ പിന്തുടര്‍ന്ന ചിലിയുടെ തുടക്കം മെല്ലെയായിരുന്നു.
ബോള്‍ പൊസഷനില്‍ സ്വിസ് പട മുന്നില്‍. എന്നാല്‍ പത്താം മിനിറ്റില്‍
ആര്‍തുരോ വിദാലിലൂടെ ആക്രമണം തുടങ്ങിയ ചിലിക്കു വേണ്ടി അലക്സി സാഞ്ചസ്,
സുവാസോ എന്നിവര്‍ നിരവധി തവണ സ്വിസ് ബോക്സ് റെയ്ഡ് ചെയ്തു. 30ാം
മിനിറ്റില്‍ വിങ്ങര്‍ വലോണ്‍ ബെഹ്റമി റെഡ് കാര്‍ഡ് കണ്ട് പുറത്താകുകയും
ചെയ്തതോടെ സ്വിറ്റ്സര്‍ലന്‍ഡ് പൂര്‍ണമായും പ്രതിരോധത്തിലായി. ഇതോടെ
ആദ്യ പകുതിക്കു ഗോള്‍രഹിത അന്ത്യം.
രണ്ടാം പകുതിയില്‍ നിരവധി സബ്സ്റ്റിറ്റ്യൂഷനുകള്‍ നടത്തിയ ചിലി, തന്ത്രം
മാറ്റിയില്ല. നാല് മിനിറ്റ് പിന്നിട്ടപ്പോള്‍ ഫ്രീ കിക്ക് സ്വീകരിച്ച്
സാഞ്ചസ് വലകുലുക്കി. എന്നാല്‍ റഫറി ഓഫ് സൈഡ് വിധിച്ചു. പിന്നീടും നിരന്തര
ആക്രമണങ്ങള്‍.
ഒടുവില്‍ 75ാം മിനിറ്റില്‍ ഗൊണ്‍സാലസിന്‍റെ ഗോള്‍. എസ്റ്റബാന്‍
പരെഡേസിന്‍റെ ക്രോസില്‍ നിന്ന് ഹെഡറിലൂടെ വലകുലുക്കുകയായിരുന്നു
ഗൊണ്‍സാലസ്.
പിന്നീട് സമനിലക്കായുള്ള ഇരമ്പിക്കയറലായിരുന്നു
സ്വിറ്റ്സര്‍ലന്‍ഡിന്‍റേത്. ഇതോടെ കളി പരുക്കന്‍ അടവുകളിലേക്കും നീങ്ങി.
മത്സരം അവ സാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ ലീഡുയര്‍ത്താന്‍ ചിലിക്ക്
അവസരം. പക്ഷേ, എറെന്‍ ഡെര്‍ഡിയോക്ക് 13 വാര അകലെ നിന്ന് തൊടുത്ത ഷോട്ട്
പോസ്റ്റിന് വെളിയിലേക്കു പറന്നു.